കൊൽക്കത്ത: ആർ.സി.ബിക്ക് എതിരായ എലിമിനേറ്റിൽ 19-ാം ഓവർ വരെ ക്രീസിൽ നിന്ന് 79 റൺസടിച്ചിട്ടും ടീമിനെ വിജയിപ്പിക്കാൻ കഴിയാതെപോയ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്ടൻ കെ.എൽ രാഹുലിന് കടുത്ത വിമർശനം. കൂടുതൽ നേരം ക്രീസിൽ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ലെന്നും ടീമിന് വിജയം നൽകുന്നതാണ് പ്രധാനമെന്നും മുൻ ഇന്ത്യൻ താരം കൂടിയായ സഞ്ജയ് മഞ്ച്‌രേക്കർ വിമർശിച്ചു. രാഹുൽ സ്വന്തം ഇന്നിംഗ്സിനാണ് പ്രാധാന്യം നൽകിയതെന്നും അതേസമയം ടീമിനുവേണ്ടി സ്കോർ ഉയർത്തി മടങ്ങുന്ന സഞ്ജു സാംസണെപ്പോലുള്ളവർക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
എലിമിനേറ്ററിൽ ആർ.സി.ബി നൽകിയ 208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുചെയ്ത ലക്നൗവിന് രാഹുൽ ക്രീസിൽ നിൽക്കുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അവസാന സമയത്ത് സ്റ്റോയ്നിസ്,ക്രുനാൽ പാണ്ഡ്യ എന്നിവരും രാഹുലും പുറത്തായതാണ് ലക്നൗവിന് തിരിച്ചടിയായത്.
സീസണിലെ 15 മത്സരങ്ങളിൽ നിന്ന് 616 റൺസ് രാഹുൽ നേടിയിരുന്നു.രണ്ട് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലേക്കുള്ള ഇന്ത്യൻ നായകൻ കൂടിയായ രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |