ന്യൂഡൽഹി: ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സ്ലൊവേനിയയിൽ നടന്ന ക്യാമ്പിനിടെ ദേശീയ ടീം കോച്ച് ആർ.കെ ശർമ്മ അപമര്യാദയായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യയുടെ പ്രമുഖ വനിതാ സൈക്ലിംഗ് താരം രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സായിക്ക് താരവും വനിതാ സൈക്ലിംഗ് അതോറിട്ടിയും മെയിൽ അയച്ചതായാണ് വിവരം.
ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി വനിതാ താരത്തെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചിരുന്നു. സായിയും സൈക്ലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യയും താരത്തിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2014 മുതൽ സൈക്ലിംഗ് ടീമുകൾക്കൊപ്പം പ്രവർത്തിക്കുന്ന ശർമ്മ ഫയർഫോഴ്സിൽ എച്ച്. ആർ മാനേജർ ആയിരുന്നു. സൈക്ലിംഗ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ ശുപാർശയെ തുടർന്നാണ് ശർമ്മ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |