ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ പി.വി സിന്ധുവും ലക്ഷ്യ സെന്നും ക്വാർട്ടറിൽ എത്തി. വനിതാ സിംഗിൾസിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്ക തുംജുംഗിനെ വാശിയേറിയ പോരാട്ടത്തിൽ 23-21, 20-22, 21-11ന് വീഴ്ത്തിയാണ് സിന്ധു ക്വാർട്ടറിന് ടിക്കറ്റെടുത്തത്.
ഡെൻമാർക്കിന്റെ റസ്‌മസ് ഗെൻകെയെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ലക്ഷ്യ ക്വാർട്ടർ ഉറപ്പിച്ചത്. 54 മിനിട്ടിൽ 21-18, 21-15നായിരുന്നു ലക്ഷ്യയുടെ വിജയം. ക്വാർട്ടറിൽ ചൈനീസ് തായ് പേയുടെ ചൗ ടിയൻ ചെൻ ആണ് ലക്ഷ്യയുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |