ട്രെന്റ്ബ്രിഡ്ജ് : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ ഉയർത്തിയ 553 റൺസിനെതിരെ ഇംഗ്ളണ്ട് തിരിച്ചടി തുടങ്ങി. മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആതിഥേയർ 331/2 എന്ന നിലയിലാണ്. സാക്ക് ക്രാവ്‌ലെയും (4) അലക്സ് ലീസും (67) പുറത്തായശേഷം ഒല്ലി പോപ്പും (142*), ജോ റൂട്ടും (109*) നേടിയ സെഞ്ച്വറികളാണ് ഇംഗ്ളണ്ടിന് കരുത്തായത്. 184 റൺസാണ് പോപ്പും റൂട്ടും കൂട്ടിച്ചേർത്തിരിക്കുന്നത്. ഇപ്പോൾ 222 റൺസ് പിന്നിലാണ് ഇംഗ്ളണ്ട്.
നേരത്തേ ഡാരിൽ മിച്ചൽ (190), ടോം ബ്ളൻഡേൽ (106) എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് കിവീസ് ഇംഗ്ളീഷ് മണ്ണിലെ തങ്ങളുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |