ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധുവും യുവ സെൻസേഷൻ സായ് പ്രണീതും പുറത്തായി. മുൻ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡലുക സ്വന്തമാക്കിയിട്ടുമുള്ള പി.വി സിന്ധുവിനെ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ചൈനയുടെ ഹീ ബിൻ ജിയാവോയാണ് വീഴ്ത്തിയത്. നേരിട്ടുള്ള ഗെയിമുകളിൽ 14-22, 18-22 നായിരുന്നു സിന്ധു ചൈനീസ് താരത്തോട് തോൽവി സമ്മതിച്ചത്. ഇതുവരെ മുഖാമുഖം വന്ന 18 മത്സരങ്ങളിൽ സിന്ധുവിനെതിരെ ബിൻ ജിയാവോയുടെ പത്താം ജയമായിരുന്നു ഇത്.
പുരുഷ സിംഗിൾസിൽ സായ് പ്രണീത് ഡെൻമാർക്കിന്റെ ഹാൻസ് - ക്രിസ്റ്റ്യൻ സോൾബർഗ് വിറ്റിംഗസിനോടാണ് നേരിട്ടുള്ള ഗെയിമുകളിൽ തോറ്റത്. സ്കോർ: 16-21,19-21.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |