നോട്ടിംഗ്ഹാം: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന ദിനം ന്യൂസിലൻഡ് ഉയർത്തിയ 299 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ട്വന്റി-20 രീതിയിൽ ആഞ്ഞടിച്ച ജോണി ബെയർസ്‌റ്റോയുടേയും (92 പന്തിൽ 136) ക്യാപ്ടന്റെ ഇന്നിംഗ്സ് പുറത്തെടുത്ത ബെൻ സ്റ്റോക്സിന്റേയും (പുറത്താകാതെ 70 പന്തിൽ 75) തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ അപ്രാപ്യമെന്ന് കരുതിയ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 20 ഓവർ ബാക്കി നിൽക്കെ 50 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലെത്തി. പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് സ്വന്തമാക്കി.
സ്കോർ: 553/10,284/10, ഇംഗ്ലണ്ട് 539/10, 299/5.
224/7 എന്ന നിലയിൽ അവസാന ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസ് 284 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 93/4 എന്ന നിലയിൽ പതർച്ചയിലായിരിക്കുമ്പോ ക്രീസിൽ ഒന്നിച്ച ബെയർസ്റ്റോയും സ്റ്റോക്സും 5-ാം വിക്കറ്റിൽ 121 പന്തിൽ 179 റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ടിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. ബെയർസ്റ്റോ 7 സിക്സും 14 ഫോറും സ്റ്റോക്സ് 4 സിക്സും 10 ഫോറും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |