ഒരു വർഷം മുൻപ് ഇന്ത്യൻ താരമായ ക്രുനാൽ പാണ്ഡ്യയുമായുള്ള ഉടക്ക് കാരണം ബറോഡ ദേശീയ ടീം ദീപക് ഹൂഡ ഇന്ത്യൻ കുപ്പായത്തിൽ ട്വന്റി-20 സെഞ്ച്വറി നേടി ബാറ്റുയർത്തുമ്പോൾ അതിന് ഒരു മധുരപ്രതികാരത്തിന്റെ സുഖമുണ്ട്. ഐ.പി.എല്ലിലും ആഭ്യന്തര മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹൂഡ പോയവർഷമാദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റ് തുടങ്ങുന്നതിനു ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ‘അധിക്ഷേപവും അപമാനവും’ സഹിക്കാനാകാതെ ബറോഡ ടീമിന്റെ ക്യാമ്പ് വിട്ടത് ഇന്ത്യൻ ക്രിക്കറ്റിനെത്തന്നെ ഞെട്ടിച്ചിരുന്നു.
അയർലാൻഡിൽ ഇന്ത്യയെ നയിച്ച ഹാർദിക് പാണ്ഡ്യയുടെ സഹോദരൻ കൂടിയായ ക്രുനാൽ പാണ്ഡ്യയായിരുന്നു അന്ന് ഹൂഡയുടെ എതിർപക്ഷത്ത് ദേശീയ താരവും ബറോഡയുടെ ക്യാപ്ടനുമായ ക്രുനാലിനൊപ്പമാണു ടീം മാനേജ്മെന്റ് നിന്നത്. ക്രുനാൽ തന്നെ നിരന്തരം പരസ്യമായി അധിക്ഷേപിച്ചതിനാലാണു ക്യാമ്പിൽ നിന്നു പോയതെന്ന ഹൂഡയുടെ വിശദീകരണം അവർ ചെവിക്കൊണ്ടില്ല. കൊവിഡിന്റെ നിഴലിൽ നടന്ന ടൂർണമെന്റിലെ ബയോബബിൾ ഭേദിച്ചതിന്റെ പേരിൽ വൈസ് ക്യാപ്ടൻ കൂടിയായ ഹൂഡയെ സീസണിൽനിന്നുതന്നെ വിലക്കിക്കളഞ്ഞു ബറോഡ ക്രിക്കറ്റ് അസോസിയേഷൻ.
ഒത്തുതീർപ്പിലൂടെ പ്രശ്നം തീർക്കണമെന്ന ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവരുടെ വാക്കുകൾ പോലും ഹൂഡയെ തുണച്ചില്ല. കരിയർ തന്നെ ഭീഷണിയിലാക്കിയ ആ തീരുമാനം അവഹേളനങ്ങളിൽ മനം നൊന്തു വിഷാദത്തിന്റെ വക്കിലെത്തിയ ഹൂഡയിൽ സൃഷ്ടിച്ചത് എന്തിനെയും നേരിടാനുള്ള ഉണർവാണ്. താരതമ്യേന ദുർബലരെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാനിലേക്കു കൂടുമാറാനായിരുന്നു ഹരിയാനയിലെ റോത്തക്കിൽ ജനിച്ച്, ആഭ്യന്തര ടീമായി ബറോഡ തിരഞ്ഞെടുത്ത ആൾറൗണ്ടറുടെ തീരുമാനം.
ഏഴു വർഷം മുൻപു രാജസ്ഥാൻ റോയൽസിലൂടെ അറിയപ്പെട്ടു തുടങ്ങിയ ഹൂഡ വർദ്ധിത വീര്യത്തോടെയാണു രാജസ്ഥാന്റെ സംസ്ഥാന ടീമിനായി ബാറ്റ് വീശിയത്. മുഷ്ത്താഖ് അലി ടൂർണമെന്റിൽ രാജസ്ഥാനു വേണ്ടി ആറു മത്സരങ്ങളിൽ നിന്നു 294 റൺസ് ( 73.5 റൺസ് ശരാശരി, സ്ട്രൈക്ക് റേറ്റ് 168 ) വാരിക്കൂട്ടിയ ഹൂഡ കഴിഞ്ഞ ഐ.പി.എല്ലിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടി കാഴ്ചവച്ചതോടെ തിരിച്ചുവരവിന്റെ പാത തെളിഞ്ഞു. ഐ.പി.എല്ലിൽ ക്രുനാൽ പാണ്ഡ്യ കൂടി കളിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിന്റെ നെടുന്തൂണുകളിലൊന്നായി മാറിയ താരം 15 മത്സരങ്ങളിൽ നിന്നു നേടിയത് 452 റൺസ്.
. നേരത്തെ 2017ലും 2018ലും ദേശീയ ടീമിന്റെ ഭാഗമായിട്ടും ട്വന്റി20 അരങ്ങേറ്റം ലഭിക്കാതെ പോയ താരത്തിനു അയർലാൻഡിൽ എല്ലാം ഒത്തുവന്നു. ആദ്യ മത്സരത്തിൽ കരിയറിൽ ആദ്യമായി ഓപ്പണർ ആകാനുള്ള നിയോഗം. അത് 29 പന്തിൽ 47 റൺസിന്റെ മാച്ച് വിന്നിങ് ഇന്നിംഗ്സ്. രണ്ടാം മത്സരത്തിൽ രാജ്യാന്തര ശതകം കുറിക്കുന്ന നാലാമത്തെമാത്രം ഇന്ത്യൻ താരമായി. 57 പന്തുകളിൽ 104 റൺസാണ് ഹൂഡ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |