ലണ്ടൻ : വിംബിൾഡൺ ടെന്നിസിൽ രണ്ട് തവണ ചാമ്പ്യനായിട്ടുള്ള ചെക്ക് റിപ്പബ്ളിക്കിന്റെ വനിതാ താരം പെട്ര ക്വിറ്റോവ ഇക്കുറി മൂന്നാം റൗണ്ടിലെത്തി. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ 6-1, 7-6(5) എന്ന സ്കോറിന് അന ബോഗ്ദാനെ കീഴടക്കിയാണ് ക്വിറ്റോവ മൂന്നാം റൗണ്ടിലേക്ക് കുതിച്ചത്. മൂന്നാം റൗണ്ടിൽ നാലാം സീഡ് പൗല ബഡോസയാണ് ക്വിറ്റോവയുടെ എതിരാളി.രണ്ടാം റൗണ്ടിൽ ബഡോസ 6-3, 6-2 ന് ഇറിന ബാരയെയെണ് തോൽപ്പിച്ചത്. 2011ലും 2014ലും വിംബിൾഡൺ കിരീടം നേടിയ ക്വിറ്റോവ 2015ന് ശേഷം മൂന്നാം റൗണ്ടിൽ കടക്കുന്നത് ഇതാദ്യമായാണ്.
പുരുഷ സിംഗിൾസിൽ കിരീടപ്രതീക്ഷയായിരുന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റ് നോർവേയുടെ കാസ്പർ റൂഡ് രണ്ടാം റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് താരം യൂഗോ ഹംബെർട്ടാണ് നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ റൂഡിനെ പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3, 2-6, 5-7, 4-6. തോൽവിയോടെ 1962-നുശേഷം വിംബിൾഡണിന്റെ അവസാന 32-ലെത്തുന്ന ആദ്യ നോർവീജിയൻ താരമെന്ന ബഹുമതി സ്വന്തമാക്കാനുള്ള അവസരമാണ് റൂഡിന് നഷ്ടമായത്.
അതേസമയം ബ്രിട്ടന്റെ മുൻനിര താരം ആൻഡി മുറെ രണ്ടാം റൗണ്ടിൽഅമേരിക്കയുടെ ജോൺ ഇസ്‌നറോട് തോറ്റ് പുറത്തായി. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മറെയുടെ തോല്‍വി. സ്‌കോർ: 4-6, 6-7, 7-6, 4-6.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |