കിംഗ്സ്റ്റൺ: വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ ദിനേഷ് രാംദിനും വെടിക്കെട്ട് ബാറ്റർ ലെൻഡൽ സിമ്മോൺസും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ ദിവസമാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
2005ൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിലായിരുന്നു രാംദിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. വിൻഡീസിനായി 74 ടെസ്റ്റിൽ നിന്ന് 4 സെഞ്ച്വറിയടക്കം 2898ഉം 39 ഏകദിനങ്ങളിൽ നിന്ന് 2 സെഞ്ച്വറിയുൾപ്പെടെ 2200ഉം 71 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 636 റൺസും നേടിയിട്ടുണ്ട്.
13 ടെസ്റ്റിലും 3 ട്വന്റി-20യിലും ഒരരു ഏകദിനത്തിലും ഉൾപ്പെടെ 17 മത്സരങ്ങളിൽ വിൻഡീസിന്റെ നായകനായി. 2014ൽ സമിക്ക് പകരക്കാരനായാണ് രാംദിൻ വിൻഡീസിന്റെ ക്യാപ്ടനായത്. 37കാരനായ രാംദിൻ 2019ൽ ഇന്ത്യയ്ക്കെതിരെ നടന്ന ട്വന്റി-20യിലാണ് അവസാനമായി വിൻഡീസ് ജേഴ്സി അണിഞ്ഞത്. 2016ന് ശേഷം ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടില്ല. 2012ലും 2016ലും ട്വന്റി-20 ലോക ചാമ്പ്യൻമാരായ വിൻഡീസ് ടീമിൽ രാംദിൻ അംഗമായിരുന്നു.
2006ൽ പാകിസ്ഥാനെതിരായ ഏകദിനത്തിലാണ് സിമ്മോൺസ് ആദ്യമായി വിൻഡീസ് ജേഴസി അണിഞ്ഞത്. 8 ടെസ്റ്റുകളിലും 68 വീതം ഏകദിന ട്വന്റി-20 മത്സരങ്ങളിലും വിൻഡീസിനായി സിമ്മോൺസ് കളിച്ചിട്ടുമൃണ്ട്. ഏകദിനത്തിൽ രണ്ട് സെഞ്ച്വറിയുൾപ്പെടെ 1958 റൺസും ട്വന്റി-20യിൽ 1527ഉം ടെസ്റ്റിൽ 278 റൺസും നേടിയിട്ടുണ്ട്. 2016ലെ ട്വന്ി-20 ലോകകപ്പിൽ വിൻഡീസിനെ ചാമ്പ്യൻമാരാക്കാൻ നിർണായക പങ്കുവഹിച്ചു. സെമിയിൽ ഇന്ത്യയ്ക്കെതിരെ 51 പന്തിൽ 823 റൺസ് എടുത്ത സിമ്മൺസാണ് വിൻഡീസിനെ ഫൈനലിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |