ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലുൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീം കോടതിയിൽ ഹർജി. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഭരണത്തിന് സുപ്രീം കോടതി നിയമിച്ച രൂപീകരിച്ച താത്കാലിക ഭരണ സമിതിയാണ് കോടതിയലക്ഷ്യ നടപടികൾക്കായി ഹർജി നൽകിയിരിക്കുന്നത്. പ്രഫുൽ പട്ടേലിനൊപ്പം ഡൽഹി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി പ്രഭാകരൻ ഉൾപ്പെടെ 8 പേർക്കെതിരെയാണ് സമിതി ഹർജി നൽകിയിരിക്കുന്നത്. താത്കാലിക ഭരണ സമിതിയുടെ പ്രവർത്തനം പദവി ദുരുപയോഗം ചെയ്ത് പ്രഫുൽ തടസപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട പ്രഫുൽ ഫിഫയുടെ കൗൺസിൽ മെമ്പർ എന്ന നിലയിൽ ഇടപെടലുകൾ നടത്തുന്നുവെന്നും താത്കാലിക ഭരണസമിതി സ്വീകരിച്ച നടപടികൾ തടസപ്പെടുത്തുന്നതിന് സംസ്ഥാന ഫുട്‌ബാൾ അസോസിയേഷനുകൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തുവെന്നും ഹർജിയിൽ ആരോപക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |