തിരുവനന്തപുരം : സ്പെയ്നിൽ നടന്ന 23-ാമത് സാന്റ് ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ കിരീടം നേടി മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണൻ. 10 റൗണ്ടുകളിൽ നിന്ന് തോൽവിയറിയാതെ എട്ടുപോയിന്റുകൾ നേടിയാണ് ടോപ് സീഡായിരുന്ന നാരായണൻ ജേതാവായത്. ആറ് വിജയങ്ങൾ നേടിയ മലയാളി താരം നാലു സമനിലകൾ വഴങ്ങി.
ടൂർണമെന്റിലെ മറ്റൊരു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്യണക് ഘോഷും ആസ്ട്രേലിയൻ ഗ്രാൻഡ് മാസ്റ്റർ ബോബി ചെംഗും എട്ടുപോയിന്റുകൾ വീതം നേടിയിരുന്നെങ്കിലും ടൈബ്രേക്കറിലെ മികച്ച പ്രകടനമാണ് നാരായണനെ ജേതാവാക്കിയത്. ഈ മാസം ചെന്നൈയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്ന നാരായണന് തലനാരിഴയ്ക്കാണ് വ്യക്തിഗത വെങ്കലം നഷ്ടമായിരുന്നത്.
തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ സുനിൽ ദത്തിന്റെയും എൽ.ഐ.സി ഉദ്യോഗസ്ഥ ലെയ്നയുടെയും മകനാണ് നാരായണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |