കെയിൻസ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ ഒരുഘട്ടത്തിൽ 44/5 എന്ന നിലയിൽ തോൽവി മുന്നിൽക്കണ്ടെങ്കിലും പതറാതെ ബാറ്റ് വീശിയ കാമറൂൺ ഗ്രീനും (പുറത്താകാതെ 89), അലക്സ് കാരെയും (85) കംഗാരുക്കളെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും 163 പന്തിൽ 158 റൺസിന്റെ റെക്കാഡ് പാർടണർഷിപ്പുണ്ടാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്രവും മനോഹരമായ വിജയങ്ങളിലൊന്ന് നേടിയെടുക്കുകയായിരുന്നു. 99 പന്ത് നേരിട്ട് 8 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് കാരെയുടെ ഇന്നിംഗ്സ്. 92 പന്ത് നേരിട്ടാണ് 10 ഫോറും 1 സിക്സും ഉൾപ്പെടെ ഗ്രീൻ 89 റൺസുമായി പുറത്താകാതെ നിന്നത്. 39.1 ഓവറിൽ ഓസീസ് സ്കോർ 202ൽ വച്ച് ലോക്കിയുടെ പന്തിൽ കാരെ പുറത്തായി. പിന്നാലെ മാക്സ്‌വെല്ലും (2), സ്റ്റാർക്കും (1) വന്നപോലെ മടങ്ങിയങ്കിലും ആദം സാംപയെ (പുറത്താകാതെ 12) കൂട്ടുപിടിച്ച് ഗ്രീൻ ഓസീസിനെ വിജയ തീരത്തെത്തിച്ചു.ന്യൂസിലൻഡിനായി ട്രെൻഡ് ബൗൾട്ട് 4 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ കിവി നിരയിൽ കോൺവേ (46), വില്യംസൺ (45), ലതാം (43) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓസീസിനായി മാക്‌സ്‌വെൽ 4 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |