പെർത്ത് : ആസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടുറൺസിന് വിജയം നേടി ഇംഗ്ളണ്ട്. കൊവിഡിന് ശേഷം ആദ്യമായി പെർത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 208/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ആസ്ട്രേലിയ 20 ഓവറിൽ 200/9ൽ ഒതുങ്ങുകയായിരുന്നു.ഓപ്പണർമാരായ അലക്സ് ഹേൽസിന്റെയും (51പന്തുകളിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 84 റൺസ് ),ജോസ് ബട്ട്‌ലറുടെയും (32 പന്തുകളിൽ എട്ടുഫോറും നാലുസിക്സുമടക്കം 68 റൺസ് )മികവിലാണ് ഇംഗ്ളണ്ട് കൂറ്റൻ സ്കോറിലെത്തിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ കൂട്ടിച്ചേർത്തത് 68 പന്തുകളിൽ 132 റൺസാണ്. ഹേൽസാണ് മാൻഒഫ് ദ മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |