കോട്ടയം: റോഡിന്റെ തിട്ടയിടിഞ്ഞ് കോൺക്രീറ്റ് മിക്‌സിംഗ് ലോറി വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു. ഇന്നലെ രാവിലെ പനച്ചിക്കാട് ആയുർവേദ ആശുപത്രിക്ക് സമീപം തുണ്ടിയിൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്തേയ്ക്കാണ് ലോറി തലകീഴായി മറിഞ്ഞത്. വീട്ടുകാർ പള്ളിയിൽ പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ജലജീവൻ മിഷന്റെ പൈപ്പിടാനായി കരാർ എടുത്ത ഹരിയാന സ്വദേശികളുടെ ലോറിയാണ് മറിഞ്ഞത്. 10 ടൺ കോൺക്രീറ്റ് ലോറിയിൽ ഉണ്ടായിരുന്നു. ചരിയുന്നതു കണ്ടയുടൻ നാട്ടുകാർ ഡ്രൈവറെ പുറത്തിറക്കി. ജെ.സി.ബി കൊണ്ടുവന്ന് ലോറി വടം കെട്ടി നിറുത്തിയെങ്കിലും പൂർണ്ണമായും മറിയുകയായിരുന്നു. വീടിന്റെ ഷെയ്ഡുകൾ തകർന്നു. മണിക്കൂറുകളെടുത്താണ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |