കൊൽക്കത്ത: പ്രൈം വോളിബാൾ ലീഗ് ലേലത്തിൽ രോഹിത് കുമാർ വിലയേറിയ താരമായി. രോഹിത് കുമാറിനെ 17.5 ലക്ഷം രൂപയ്ക്ക് രോഹിതിനെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സാണ് സ്വന്തമാക്കിയത്. സെറ്റർ രഞ്ജിത് സിംഗിനെ 12.5 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സും അറ്റാക്കറായ ചിരാഗ് യാദവിനെ 12.25 ലക്ഷം നൽകി കാലിക്കറ്റ് ഹീറോസ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു. ആകെ 45 താരങ്ങളെ എട്ട് ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. 523 കളിക്കാരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ഹീറോസ്
യു.എസ് താരം മാറ്റ് ഹില്ലിംഗ്(അറ്റാക്കർ), ക്യൂബയുടെ ജോസ് അന്റോണിയോ സാൻഡോവൽ റോജാസ് (മിഡിൽ ബ്ലോക്കർ) എന്നിവരെയാണ് അന്താരാഷ്ട്ര താരങ്ങളുടെ പൂളിൽ നിന്ന് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്.
അറ്റാക്കറായ എം. അശ്വിൻ രാജിനെ 6.75 ലക്ഷം രൂപക്ക് വാങ്ങി. സിൽവറിൽ നിന്ന് മോഹൻ ഉക്രപാണ്ഡ്യനെ (സെറ്റർ) മൂന്ന് ലക്ഷം രൂപക്കും ഷഫീഖ് റഹ്മാനെ (മിഡിൽ ബ്ലോക്കർ) 3.6 ലക്ഷത്തിനും കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. മിഡിൽ ബ്ലോക്കറായ ലവ്മീത് കടാരിയയെ 3.90 ലക്ഷം രൂപക്കാണ് വാങ്ങിയത്. ജെറോം വിനീത് (യൂനിവേഴ്സൽ ), അബിൽ കൃഷ്ണൻ എം.പി. (അറ്റാക്കർ) എന്നിവരെ കാലിക്കറ്റ് ഹീറോസ് നിലനിർത്തിയിരുന്നു.
ബ്ലൂ സ്പൈക്കേഴ്സ്
പെറു താരം എഡ്വേർഡോ റോമെയ്നെയും (അറ്റാക്കർ) ബ്രസീലിന്റെ വാൾട്ടർ ഡിക്രൂസ് നെറ്റോയെയുമാണ് (മിഡില്‍ ബ്ലോക്കര്‍) ഇന്റർനാഷണൽ പൂളിൽ നിന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കിയത്.
ഇന്ത്യൻ അറ്റാക്കർ രോഹിത് കുമാറിനെ ലേലത്തിലെ ഏറ്റവും ഉയർന്ന തുകമുടക്കി( 17.5 ലക്ഷം രൂപ)വാങ്ങിയ ഫ്രാഞ്ചൈസി, ഗോൾഡ് വിഭാഗത്തിൽ നിന്ന് വിപുൽ കുമാറിനെ (സെറ്റർ) 10.75 ലക്ഷം രൂപക്കും സ്വന്തമാക്കി. സിൽവർ വിഭാഗത്തിൽ നിന്ന് എൻ.കെ. ഫായിസിനെ (മിഡിൽ ബ്ലോക്കർ) മൂന്ന് ലക്ഷം രൂപയ്ക്ക് തങ്ങളുടെ തട്ടകത്തിൽ ഏത്തിച്ചു.
എറിൻ വർഗീസ് (അറ്റാക്കർ), സി. വേണു (ലിബറോ), ജി.എൻ. ദുഷ്യന്ത് (ബ്ലോക്കർ) എന്നിവരെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് നിലനിർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |