ബ്രിസ്ബേൺ: നെതർലൻഡ്സിനെ 6 വിക്കറ്റിന് കീഴടക്കി സൂപ്പർ 12 റൗണ്ടിൽ ആദ്യ ജയം നേടി സെമി പ്രതീക്ഷകൾ നേരിയ തോതിലെങ്കിലും നിലനിറുത്തി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 13.5 ഓവറിൽ വജയലക്ഷ്യത്തിലെത്തി (95/4). മൂന്നാം തോൽവിയോടെ നെതർലൻഡ്സ് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് നിരയിൽ അക്കെർമാനും (27), ക്യാപ്ടൻ സ്കോട്ട് എഡ്വാർഡ്സിനും (15) മാത്രമേ രണ്ടക്കം കാണാനായുള്ളൂ. ഹാരീസ് റൗഫിന്റെ ബൗൺസർ മുഖത്തുകൊണ്ട് കണ്ണിന് താഴെ പരിക്കേറ്റ ബാസ് ഡെ ലീഡ് (6) റിട്ടയേർഡ് ഹർട്ടായി. പാകിസ്ഥാനായി ഷദാബ് ഖാൻ മൂന്നും മൊഹമ്മദ് വാസിം രണ്ട് വിക്കറ്റും വീഴ്ത്തി.
മുഹമ്മദ് റിസ്‌വാനാണ് (39 പന്തിൽ 49) പാകിസ്ഥാന്റെ ചേസിംഗ് അനായാസമാക്കിയത്. ഫകർ സമാൻ 20 റൺസെടുത്തു.ഗ്ലോവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |