ലാഹോർ: ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം മാരകമയക്കുമരുന്നായ കൊക്കെയിന് അടിമയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം വസിം അക്രം. ഉടൻ പുറത്തിറങ്ങുന്ന സുൽത്താൻ, ഒരു ഓർമ്മക്കുറിപ്പ് എന്ന അക്രത്തിന്റെ ആത്മകഥയിൽ ഇക്കാര്യം വിശദമായി വെളിപ്പെടുത്തുന്നുണ്ടെന്ന് ദ ടൈംസിന് നൽകിയ അഭിമുഖത്തിൽ അക്രം വ്യക്തമാക്കി. ആദ്യ ഭാര്യ ഹുമയോടെ മരണത്തോടെ ലഹരി പൂർണമായും ഉപേക്ഷിച്ചുവെന്നും അക്രം വെളിപ്പെടുത്തി.
പ്രശസ്തിയുടെ മായിക വലയത്തിലായിരുന്നു ഞാൻ. വിരമിക്കലിന് ശേഷം തുടർച്ചയായി പാർട്ടികളിൽ പങ്കെടുത്തിരുന്നു. ഒരിക്കൽ ഇംഗ്ലണ്ടിൽ വച്ച് ഒരു പാർട്ടിക്കിടയിലാണ് കൊക്കെയിൻ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് സ്ഥിരമായി. എന്ത് ചെയ്യാനും കൊക്കെയിൻ വേണമെന്ന അവസ്ഥ.കൊക്കയിൻ ഉപയോഗിക്കുന്ന കാര്യം ഭാര്യയിൽ നിന്ന് മറവച്ചെങ്കിലും അവൾ കണ്ടുപിടിച്ചു. ചിക്തിസവേണമെന്ന് അവൾ പറഞ്ഞു. ഹുമയുടെ നിസ്വാർത്ഥപൂർണമായ ഇടപെടലാണ് ലഹരിയുടെ പിടിയിൽ നിന്നും എന്നെ മോചിപ്പിച്ചത്. 2009ൽ ഹുമയുടെ മരണത്തോടെ ലഹരി പൂർണമായും ഉപേക്ഷിച്ചെന്നും അക്രം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |