അഡ്ലെയ്ഡ്: ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ തെതർലൻഡ്‌സിനോട് 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയതോടെ സിംബാബ്‌വെയുടെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. നേരത്ത തന്നെ പുറത്തായിക്കഴിഞ്ഞ നെതർലൻഡ്സ് സൂപ്പർ 12 റൗണ്ടിൽ നേടുന്ന ആദ്യ ജയ മാണിത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 19.2 ഓവറിൽ 117 റൺസിന് ഓൾ ഔട്ടായി . മറുപടിക്കിറങ്ങിയ നെതർലൻഡ്സ് 18 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിൽ എത്തി. അർദ്ധ സെഞ്ച്വറി നേടിയ മാക്സ് ഓ ഡൗസാണ് ഡച്ചുകാരുടെ ചേസിംഗ് അനായാസമാക്കിയത്. 47 പന്ത് നേരിട്ട് മാക്സ് 8 ഫോറും 1 സിക്സും ഉൾപ്പെടെ 52 റൺസ് നേടി. ടോം കൂപ്പർ മാക്സിന് നല്ല പിന്തുണ നൽകി. 17/1 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച മാക്സും കൂപ്പറും രണ്ടാം വിക്കറ്റിൽ 57 പന്തിൽ 73 റൺസിന്റെ കൂടാ കെട്ടുണ്ടാക്കി ഡച്ച് പടയുടെ ചേസിംഗിന്റെ നട്ടെല്ലാ വുകയായിരുന്നു. സിംബാബ്വെയ്ക്ക്
യ് ഗരാവയും മുസറ ബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഡച്ച് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ തകർന്നു പോയ സിംബാബ്‌വയെ 100 കടത്തിയത് സിക്കന്തർ റാസ്സയാണ്. റാസ 3 വീതം സിക്സും ഫോറും ഉൾപ്പെടെ 24 പന്തിൽ 40 റൺസ് നേടി. സീൻ വില്യംസാണ് ( 23 പന്തിൽ 28 ) സിക്കന്തർ റാസയെക്കൂടാതെ രണ്ടക്കം കടന്നു ഒരേയൊരു സിംബാബ്വെ ബാറ്റർ. മാൻ മീക്രൻ നെതർലൻഡ്സിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗ്ലോവർ, വാൻ ബീക്ക് , ഡെ ലീഡ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |