അവസാന മത്സരത്തിൽ പിക്വെയ്ക്ക് ചുവപ്പ് കാർഡ്
എൽ സദർ: സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ ദിവസം റോബർട്ട് ലെവൻഡോവ്‌സ്കി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപപേരായി ചുരുങ്ങിയിട്ടും ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണ. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ പത്ത് പേതമായി കളിച്ച് ബാഴ്സ രണ്ട് ഗോൾ തിരിച്ചടച്ച് മത്സരം സ്വന്തമാക്കിയത്. 48-ാം മിനിട്ടിൽ പെഡ്രിയും 84ാം മിനിട്ടിൽ റഫിഞ്ഞയുമാണ് ബാഴ്സലോണയ്ക്കായി ലക്ഷ്യം കണ്ടത്. ആറാം മിനിട്ടിൽ ഡേവിഡ് ഗാർസിയയാണ് ഒസാസുനയ്ക്കായി ഗോൾ നേടിയത്. പോയിന്റ് ടേബിളിൽ നിലവിൽ ബാഴ്സയാണ് ഒന്നാമത്.
അവസാന മത്സരത്തിൽ പിക്വെയ്ക്ക് ചുവപ്പ് കാർഡ്
നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ച ബാഴ്സയുടെ ഇതിഹാസ ഡിഫൻഡർ ജെറാർഡ് പിക്വെയ്ക്ക് അവസാന മത്സരത്തിൽ കളിക്കാനിറങ്ങുന്നതിന് മുന്നേ ചുവപ്പ് കാർഡ് കിട്ടിയത് സങ്കടകരമായി. മത്സരത്തിന്റെ ഒന്നാം പകുതി അവസാനിച്ചപ്പോൾ മൈതാനത്തിറങ്ങി
റഫറിയുമായി തർക്കിച്ചതിനും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിനുമാണ് പിക്വെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. കഴിഞ്ഞ ദിവസം ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗ കാമ്പിൽ വച്ച് അൽമേരിയക്കെതിരായ മത്സരത്തിനിടെ താരങ്ങളും ആരാധകരും പിക്വെയ്ക്ക്
വികാര നിർഭരമായ യാത്ര അയപ്പ് നൽകിയിരുന്നു.
ലാലിഗയുടെ ലോകകപ്പ് ബ്രേക്കോടെ താൻ വിരമിക്കുമെന്ന് കഴിഞ്ഞയിടെയാണ് പിക്വെ പ്രഖ്യാപിച്ചത്. ബാഴ്സയ്ക്കായി 14 വർഷം കളിച്ച പിക്വെ 30 കിരീട നേട്ടങ്ങളിലും പങ്കാളിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |