വെല്ലിംഗ്ടൺ : ലോകകപ്പിന്റെ സെമിഫൈനലിൽ മുട്ടിടിച്ചുവീണ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വെല്ലിംഗ്ടണിൽ തുടക്കമാകുന്നു. ലോകകപ്പിൽ ഇന്ത്യ ഇംഗ്ളണ്ടിനോടും കിവീസ് പാകിസ്ഥാനോടുമാണ് തോറ്റിരുന്നത്.
ലോകകപ്പിന് ശേഷം നേരേ ന്യൂസിലാൻഡിലേക്ക് പോയ ഇന്ത്യൻ ടീമിൽ പക്ഷേ സാരമായ മാറ്റങ്ങളുണ്ട്. രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി,മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹാർദിക് പാണ്ഡ്യയാണ് നായകൻ. റിഷഭ് പന്ത് ഉപനായകൻ. ലോകകപ്പിൽ തഴഞ്ഞ മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ ,മുഹമ്മദ് സിറാജ് തുടങ്ങിയവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിനെ ലോകകപ്പിൽ ടീമിലെടുക്കാത്തതിന് ഏറെ വിമർശനം നേരിട്ട സാഹചര്യത്തിൽ ഇന്ന് കളിപ്പിച്ചേക്കും. മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരും ടീമിലുണ്ട്. അർഷ്ദീപും ഭുവനേശ്വറും ഉമ്രാൻ മാലിക്കും പേസ് ബൗളിംഗിലുണ്ട്. കുൽദീപ് യാദവ്,വാഷിംഗ്ടൺ സുന്ദർ,ചഹൽ എന്നിവരാണ് സ്പിന്നർമാരായുള്ളത്.
ലോകകപ്പ് ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് ന്യൂസിലാൻഡ് മൂന്ന് മത്സര പരമ്പരയ്ക്ക് ഇറങ്ങുന്നത്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡെവോൺ കോൺവേയ്,ഫിൻ അല്ലെൻ,ഗ്ളെൻ ഫിലിപ്പ്സ്, മിച്ചൽ സാന്റ്നർ,ലോക്കീ ഫെർഗൂസൺ തുങ്ങിയവർ കിവീസ് നിരയിലുണ്ട്.
12pm മുതൽ ആമസോൺ പ്രൈമിൽ ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |