SignIn
Kerala Kaumudi Online
Friday, 19 April 2024 1.55 PM IST

F ഗ്രൂപ്പിലെ ഫൈറ്റർമാർ

modric

ഗ്രൂപ്പ് എഫ്

ബൽജിയം,​ കാനഡ,​മൊറോക്കോ,​ ക്രൊയേഷ്യ

വമ്പൻ ഫൈറ്റ് നടക്കുമെന്ന് ഉറപ്പുള്ള ഗ്രൂപ്പുകളിലൊന്നാണ് എഫ്. യൂറോപ്പിലെ രണ്ട് പ്രമുഖ ശക്തികൾ ഈ ഗ്രൂപ്പിലുണ്ട് ; ബെൽജിയവും ക്രൊയേഷ്യയും. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ കളിച്ച കറുത്ത കുതിരകളാണ് ക്രൊയേഷ്യക്കാർ. ലൂക്കാ മൊഡ്രിച്ച് എന്ന മാന്ത്രികനായ മിഡ്ഫീൽഡറുടെ ചുമലിലേറിവരുന്ന ക്രൊയേഷ്യ പക്ഷേ വ്യക്തിഗത മികവുകളിൽ മാത്രം അഭിരമിക്കുന്നവരല്ല. ടീമെന്ന നിലയിലെ മികച്ച ഒത്തിണക്കമാണ് അവരെ കരുത്തരാക്കുന്നത്. കഴിഞ്ഞ തവണ റഷ്യയിൽ അത് ദൃശ്യമായതാണ്. ഖത്തറിലും അതിന് മാറ്റമുണ്ടാകാനിടയില്ല.

വെറ്ററൻ താരങ്ങളായ താരങ്ങളായ റൊമേലു ലുക്കാക്കു, ഏദൻ ഹസാർഡ് എന്നിവരെക്കൂട്ടിയാണ് ബെൽജിയം എത്തുന്നത്. സൂപ്പർ താരം കെവിൻ ഡിബ്രുയാന്റെ ഫോമിലാണ് ബെൽജിയത്തിന്റെ പ്രതീക്ഷ. തിബൗ കുർട്വോയുടെ ചോരാത്ത കൈകൾ ഗോൾവലയ്ക്ക് ശക്തിപകരും. മധ്യനിരയും മുന്നേറ്റനിരയുമാണ് ബെൽജിയത്തിന്റെ ശക്തി.

മധ്യനിരയിൽ ഡിബ്രുയിനെയ്‌ക്കൊപ്പം യൂറി ടിയെലിമാൻസ്, അക്‌സൽ വിറ്റ്‌സൽ, തോർഗന്‍ ഹസാർഡ്, തിമോത്തി കസാഗ്നെ, തോമസ് മുനിയർ തുടങ്ങിയവർ അണിനിരക്കും. മുന്നേറ്റനിരയിൽ പുതിയ താരോദയം ലിയാൻഡ്രോ ട്രൊസാർഡും മിച്ചി ബാറ്റ്ഷുവായിയും ഹസാർഡും ലുക്കാക്കുവുമെല്ലാം അണിനിരക്കുന്നതോടെ ബെൽജിയം ശക്തമാകും. പ്രതിരോധത്തിൽ പരിചയസമ്പന്നരായ യാൻ വെർട്ടോംഗനും ടോബി ആൽഡെർവെയ്‌റെൾഡും അണിനിരക്കും.

ബെൽജിയവും ക്രൊയേഷ്യയും ഗ്രൂപ്പിൽ ഏറ്റവും ഭയക്കുന്നത് കാനഡയെയാണ്.യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് കാനഡക്കാർ.മുന്നേറ്റത്തിൽ ജൊനാഥൻ ഡേവിഡും പ്രതിരോധത്തിൽ അൽഫോൺസോ ഡേവീസും കാനഡയ്ക്ക് കരുത്തേകും.മൊറോക്കോയും മോശക്കാരല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLDCUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.