കോഴിക്കോട് : കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകൾക്കുള്ള ടീം സെലക്ഷനെതിരെ പരാതികളുടെ പ്രവാഹം. ബോക്സിംഗിൽ ഇന്റർ കോളേജിയേറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ തഴഞ്ഞ് മൂന്നാം സ്ഥാനത്തുള്ളയാളെ ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി തിരഞ്ഞെടുത്തു എന്നതാണ് ആരോപണം.
സോഷ്യൽ മീഡിയയിലൂടെ ഈ ആരോപണം പുറത്തുവന്നതോടെ അത്‌ലറ്റിക്സ് ടീം സെലക്ഷനെതിരെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ വിദ്യാർത്ഥികളെ ലോംഗ് ജമ്പ്,ഹൈജമ്പ് ഇനങ്ങളിൽ യൂണിവേഴ്സിറ്റി ടീമിൽ നിന്ന് ഒഴിവാക്കാനായി ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഇടപെട്ടുവെന്നാണ് ആരോപണം. കലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗത്തെപ്പറ്റി നേരത്തേയും നിരവധി പരാതികൾ ഉയർന്നിരുന്നു.
കേരളയിലും പരാതി
കേരള യൂണിവേഴ്സിറ്റി കരാട്ടെ ടീമിൽ നിന്ന് ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾ ജയിച്ച മൂന്നുപേരെ ഒഴിവാക്കിയതിനെതിരെയാണ് പരാതി ഉയർന്നത്. ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾ ജയിച്ചവരെ ഒഴിവാക്കാനായി സെലക്ഷൻ ട്രയൽസ് നടത്തുകയായിരുന്നുവെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നു. സെലക്ഷൻ ട്രയൽസിനെപ്പറ്റി കുട്ടികളെ അറിയിച്ചിരുന്നില്ലെന്നും മൗണ്ട് താബോർ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |