SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.16 PM IST

കാര്യവട്ടത്തെ ഏകദിനം : ടിക്കറ്റ് വിൽപന ആരംഭിച്ചു

cricket



തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അപ്പർ ടിയറിന് 1000 രൂപയും ലോവർ ടിയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ 18 ശതമാനം ജിഎസ്ടിയും 12 ശതമാനം എന്റർടെയിൻമെന്റ് ടാക്‌സും ബുക്കിംഗ് ആപ്പ് വഴി ടിക്കറ്റെടുക്കുന്നതിനുള്ള സർവീസ്ചാർജും നൽകേണ്ടിവരും. സെപ്തംബറിൽ നടന്ന ട്വന്റി-ട്വന്റിക്ക് നികുതികൾ ഉൾപ്പടെ 1500,2750,6000 എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാൽ വിദ്യാർത്ഥികൾക്ക് 1500ന്റെ ടിക്കറ്റ് പകുതിനിരക്കിൽ നൽകിയിരുന്നു. ഇത്തവണ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.പേ ടിഇം ഇൻസൈഡർ വഴിയാണ് ഇത്തവണയും ടിക്കറ്റ് വിൽപ്പന.

ഫെഡറൽ ബാങ്ക്, പേ ടിഎം ഇൻസൈഡർ, മാത ഏജൻസീസ്, മിൽമ, അനന്തപുരി ഹോസ്പിറ്റൽ എന്നിവരുമായുള്ള ധാരണാപത്രങ്ങൾ ചടങ്ങിൽ കൈമാറി. ഹയാത് റീജൻസിയാണ് ഹോസ്പിറ്റാലിറ്റി പാട്ണർ. ഹയാത് റീജൻസിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ്.എസ്.കുമാർ, വൈസ് പ്രസിഡന്റ് പി .ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, ഏകദിന മത്സരത്തിന്റെ ജനറൽ കൺവീനർ ശ്രീജിത് വി.നായർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.