ഇസ്ലാമാബാദ്: പാകിസ്ഥാൻ പാപ്പരായെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സാമ്പത്തിക പ്രതിസന്ധി വഷളായി തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. പാപ്പരായ ഒരു രാജ്യത്താണ് തങ്ങൾ ജീവിക്കുന്നതെന്നും പ്രശ്ന പരിഹാരം രാജ്യത്തിനുള്ളിൽ തന്നെയാണെന്നും സിയാൽകോട്ടിൽ നടന്ന പൊതുപരിപാടിക്കിടെ ആസിഫ് പറഞ്ഞു.
ഐ.എം.എഫിന് രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. പാകിസ്ഥാനിൽ നിയമവും ഭരണഘടനയും പാലിക്കപ്പെട്ടില്ല. അതിനാൽ സ്ഥാപനങ്ങളും ഉദ്യോഗസ്ഥ മേധാവിത്വവും രാഷ്ട്രീയക്കാരുമെല്ലാം രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഉത്തരവാദികളാണ്. താൻ ഭൂരിഭാഗം സമയവും പ്രതിപക്ഷ ക്യാമ്പിലായിരുന്നെന്നും കഴിഞ്ഞ 32 വർഷത്തിനിടെ രാജ്യത്തെ രാഷ്ട്രിയത്തിന് കളങ്കം സംഭവിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.
റെക്കാഡ് പണപ്പരുപ്പവും കുത്തനെ ഇടിഞ്ഞ വിദേശനാണ്യ ശേഖരവും കടം തിരിച്ചടവ് ബാധ്യതകളും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്ന ഘട്ടത്തിലാണ് ആസിഫിന്റെ തുറന്നുപറച്ചിൽ. സാധാനങ്ങൾ ഇറക്കുമതി ചെയ്യാൻ പണമില്ലാത്തതിനാൽ പല വൻകിട കമ്പനികൾക്കും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ രാജ്യത്ത് പ്രവർത്തനം നിറുത്തിവയ്ക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |