SignIn
Kerala Kaumudi Online
Sunday, 01 September 2024 4.48 AM IST

മികച്ച പ്രകടനം കാഴ്ചവെച്ച് ദുബായ് ടൂറിസം

Increase Font Size Decrease Font Size Print Page
d

ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ദുബായ് 3.67 ദശലക്ഷം വിനോദസഞ്ചാരികളെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിലധികം വർദ്ധന. ഡി ഇ ടി (DET) പുറത്തുവിട്ട ടൂറിസം പ്രകടന റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ 1.77 ദശലക്ഷവും ഫെബ്രുവരിയിൽ 1.9 ദശലക്ഷം വിദേശ സന്ദർശകർ ദുബായിലെത്തി.

അതെസമയം, സന്ദർശകരുടെ കാര്യത്തിൽ യൂറോപ്പ് ഒന്നാം സ്ഥാനത്താണ് (7.73 ലക്ഷം, 21%). തൊട്ടുപിന്നിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള 6.04 ലക്ഷം സന്ദർശകരും (17%) ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള 5.49 ലക്ഷം സന്ദർശകരും (15%) ഉണ്ട്.

സിഐഎസ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 5.3 ലക്ഷത്തിലെത്തി (14%), മധ്യപൂർവ ദേശത്തു നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും ഉള്ള 4.48 ലക്ഷം സന്ദർശകരെ (12%) പിന്നിലാക്കി. വടക്കൻ, തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് 3.4 ലക്ഷം, അമേരിക്കയിൽ നിന്ന് 2.4 ലക്ഷം, ആഫ്രിക്കയിൽ നിന്ന് 1.38 ലക്ഷം, ഓസ്ട്രേലിയയിൽ നിന്ന് 53,000 എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം.

ഹോട്ടൽ മുറികളുടെ ലഭ്യതയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി-ഫെബ്രുവരിയിൽ 813 സ്ഥാപനങ്ങളിലായി 148,450 മുറികൾ ലഭ്യമായിരുന്നത് 2024 ൽ 826 സ്ഥാപനങ്ങളിലായി 151,269 ആയി ഉയർന്നു. ശരാശരി മുറി ഉപയോഗ നിരക്ക് 87 ശതമാനമായി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം വർദ്ധനവാണ്.

ജനുവരി-ഫെബ്രുവരി 2024 ൽ ശരാശരി താമസ ദൈർഘ്യം 3.8 രാത്രികളായിരുന്നു, മൊത്തം ഉപയോഗിച്ച മുറികളുടെ എണ്ണം 7.78 ദശലക്ഷമായി ഉയർന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.28 ദശലക്ഷം ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.