ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം.
വടക്കൻ ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം. സൈനിക കേന്ദ്രത്തിനു നേരെ നിരവധി മിസൈലുകൾ തൊടുത്തുവെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ആക്രമണമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽനിന്ന് 35ഓളം റോക്കറ്റുകൾ തൊടുത്തുവെന്നും ആക്രമണത്തിൽ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേൽ അറിയിച്ചു. ശക്തമായ തിരിച്ചടി നൽകിയെന്നും വ്യക്തമാക്കി. ആക്രമണങ്ങളിൽ ഇതുവരെ ലെബനനിൽ 376 പേരും ഇസ്രയേലിൽ 10 സൈനികരും എട്ട് നാട്ടുകാരും കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്‌കസിലുള്ള ഇറാന്റെ എംബസിക്കു നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനിൽനിന്ന് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യം വയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |