ജക്കാർത്ത: 53 നാവികരുമായി കാണാതായ ജർമ്മൻ നിർമിത അന്തർവാഹിനി, കെ.ആർ.ഐ നംഗാല -402നെ കണ്ടെത്തുന്നതിനായി അയൽ രാജ്യങ്ങളായ ആസ്ട്രേലിയയും, സിംഗപൂരും സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്തോനേഷ്യ. ബാലി ദ്വീപിന് സമീപം സൈനിക അഭ്യാസം നടത്തുന്നതിനിടെ കപ്പൽ കാണാതായത്. ബാലിയിൽ നിന്നും 60 മൈൽ അകലെയാണ് തെരച്ചിൽ നടത്തുന്നതെന്ന് ഇന്തോനേഷ്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പുലർച്ചെ 4.30 നാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായതെന്ന് സൈന്യം വ്യക്തമാക്കി
1978ൽ ജർമ്മനിയിൽ നിർമ്മിച്ച മുങ്ങിക്കപ്പലാണിത്. ആകെ 1,395 ടൺ ഭാരമുണ്ട്. 2012 ൽ ദക്ഷിണ കൊറിയയിൽ കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്ന് ഇന്തോനേഷ്യൻ കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ വെബ്സൈറ്റ് വ്യക്തമാക്കി. ജർമ്മൻ നിർമ്മിതമായ രണ്ട് അന്തർവാഹിനകളും ദക്ഷണ കൊറിയയിൽ നിന്നും വാങ്ങിയ മൂന്നെണ്ണവുമാണ് ഇന്തോനേഷ്യയുടെ പക്കലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |