ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി നൂറോളം പേര്‍ മരിച്ചു. 130 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന യൂറോപ്യൻ മനുഷ്യാവകാശ സംഘടന എസ്.ഒ.എസ് മെഡിറ്ററേനി പറഞ്ഞു. ബോട്ടിന്റെ തകർന്ന ഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി എസ്.ഒ.എസ് പ്രവർത്തകർ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാനെത്തിയ സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |