കൊളംബോ: 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കൻ മുൻമന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും 90 ദിവസത്തേക്ക് തടവിലാക്കും. ശ്രീലങ്കയുടെ മുൻ വ്യവസായ വാണിജ്യ വകുപ്പു മന്ത്രിയായിരുന്നു റിഷാദ്. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവുമാണ് ഇദ്ദേഹം. ഏപ്രിൽ 24നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ, ആശയവിനിമയങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിച്ചതിനു പിന്നാലെയാണ് റഷീദിനെയും സഹോദരനെയും അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കൻ പോലീസ് വക്താവ് അജിത് രോഹാന പറഞ്ഞു.
2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരുമുണ്ടായിരുന്നു.
കൊളംബോയിലെ മൂന്ന് പള്ളികളിലും ഒരു ആഡംബര ഹോട്ടലിലുമാണ് ആക്രമണം നടന്നത്.
ഐസിസുമായി ബന്ധമുള്ള തീവ്രവാദ ബന്ധമുള്ള നാഷണൽ തവാഹിദ് ജമാ അത്തിൽപ്പെട്ട ഒമ്പത് ചാവേറുകളാണ് ആക്രമണം നടത്തിയത്.
ഇവിടങ്ങളിൽ ചാവേർ ആക്രമണം നടത്തിയവരുമായി അടുത്തബന്ധം പുലർത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയതെന്നും അക്രമികളിൽ ചിലർ റഷീദും സഹോദരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. അതേസമയം റഷീദിന്റെയും സഹോദരന്റെയും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |