ന്യൂയോർക്ക്: കൊവിഡിനെപിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ നിരന്തരം ഗവേഷണത്തിലേർപ്പെടുമ്പോൾ കൊവിഡ് ചികിത്സയിൽ വലിയ മാറ്റം കൊണ്ടുവരുന്ന പുതിയ മരുന്നിന്റെ ഗവേഷണവുമായി ഫൈസർ.
കൊവിഡ് ബാധിച്ച രോഗികൾക്ക് വീട്ടിലിരുന്നു കഴിക്കാവുന്ന ഗുളികയുടെ പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ വൈറസിനെ പ്രതിരോധിച്ച് രോഗം ഗുരുതരമാകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നതാണ് ഈ ഗുളികയുടെ ഗുണം എന്ന് ഫൈസർ അവകാശപ്പെടുന്നു. ഈ വർഷം അവസാനത്തോടെ ഈ മരുന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ഫൈസർ സിഇഒആൽബർട്ട് ബോളവ്യക്തമാക്കി.കൊവിഡിന്റെ പലതരം വകഭേദങ്ങൾക്കെതിരെ ഈ മരുന്ന് ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോട്ടീസ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന ഗണത്തിലാണ് ഈ പുതിയ മരുന്ന് ഉൾപ്പെടുന്നത്. വൈറസിന്റെ എൻസൈമിനെ പൊതിഞ്ഞ് വൈറസ് മനുഷ്യകോശങ്ങളിൽ പറ്റിപ്പിടിക്കുന്നത് തടയുക വഴിയാണ് ഈ മരുന്ന് രോഗബാധ കുറയ്ക്കുന്നത് എന്നാണ് ഫൈസറിന്റെവാദം
അതേ സമയം കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് ബയോൺടെക് സഹസ്ഥാപകൻ ഉഗുർ സഹിൻ. ഇന്ത്യൻ വകഭേദത്തിനെപറ്റി കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും എന്നാൽ സമാനസ്വഭാവമുള്ള മറ്റുവകഭേദങ്ങൾക്കെതിരെ ഫൈസർവാക്സിൻ ഫലപ്രദമായിട്ടുണ്ടെന്നും അതിനാൽത്തന്നെ ഇതിനെതിരെയുംവാക്സിൻഫലപ്രദമാണെന്ന് ഉഗുർ ആത്മവിശ്വാസംപ്രകടിപ്പിച്ചു.
കൊവിഡ് വൈറസിന്റെ B.1.617 എന്ന വകഭേദമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വളരെ വേഗം പടർന്ന് പിടിക്കുന്ന ഈപുതിയ വകഭേദത്തിനെതിരെ അതീവജാഗ്രതവേണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമായതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഇന്ത്യൻ കോവിഡ് വകഭേദം ബാധിച്ച ഇസ്രായേലിലെ 7കേസുകളിലാണ് പഠനം നടത്തിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത് വിട്ടിട്ടില്ല.
അമേരിക്കൻ മരുന്ന് നിർമാതാക്കളായ ഫൈസറും ബയോൺടെകും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെങ്കിലും ഇന്ത്യയിൽ ഫൈസർ വാക്സിന് ഇതുവരെ അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |