വത്തിക്കാൻ സിറ്റി :വത്തിക്കാൻ ഭരണ സംവിധാനത്തിൽ അഴിമതി തടയാൻ പൊതു ചട്ടങ്ങളിൽ പുതിയ വ്യവസ്ഥകളുൾപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. . ഭരണസംവിധാനത്തിലുള്ള കർദിനാൾമാരും ഉന്നത പദവികളിലുള്ള മറ്റുള്ളവരും പ്രവർത്തനപരമായ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടന്നും ആരും നിയമത്തിന് അതീതരല്ലെന്നും മാർപാപ്പ വ്യക്തമാക്കി.
വിവിധ ചുമതലകളിൽ നിയമിക്കപ്പെടുന്നവർ അഴിമതി, നികുതി തട്ടിപ്പ്, മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച കേസുകളുടെ പശ്ചാത്തലമില്ലാത്തവരായിരിക്കണം. ഈ പ്രസ്താവന 2 വർഷത്തിലൊരിക്കൽ നൽകണം. സ്ഥാവര, ജംഗമ ആസ്തികളും കൈവശം വയ്ക്കുന്ന വസ്തുവകകളും നിയമപരമായി മാത്രം നേടിയതായിരിക്കണം.
കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുമായി പൊരുത്തപ്പെടാത്ത മേഖലകളിലുള്ള കമ്പനികളിൽ മുതൽമുടക്ക് പാടില്ല. അങ്ങനയുള്ളവരിൽ നിന്ന് ഓഹരി വാങ്ങുന്നതിനും വിലക്കുണ്ടാവും.. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരമാവധി 3600 രൂപയിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ വാങ്ങാൻ പാടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |