മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം വ്യാപനം കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രതിരോധ നടപടികൾ ശക്തമാക്കി ഒമാൻ. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി മെയ് 8 മുതൽ കർഫ്യൂ നിലവിൽ വരും. മെയ് 15 വരെ വൈകുന്നേരം 7 മുതൽ പുലർച്ചെ 4 വരെ കർഫ്യൂ ഏർപ്പെടുത്തുമെന്നാണ് അറിയിപ്പ്.
നിയന്ത്രണത്തിന്റെ ഭാഗമായി പലചരക്ക് കടകൾ, ഗ്യാസ് സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവയൊഴികെ ബാക്കിയെല്ലാം പ്രവർത്തനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. എല്ലാ വിധത്തിലുമുള്ള ഡെലിവറി സേവനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ജോലി സ്ഥലങ്ങളിലെ എല്ലാ ജീവനക്കാരുടെയും സാന്നിധ്യം പരിമിതപ്പെടുത്തും. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലേയും ജീവനക്കാർ മെയ് 9 മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യണം.
വർക്ക് ഫ്രം ഹോം നടപ്പാക്കാനും ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും സ്വകാര്യ മേഖലയോട് ഒമാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പള്ളികളിൽ പെരുന്നാൾ നിസ്‌കാരം ഉണ്ടാകില്ല. പരമ്പരാഗത പെരുന്നാൾ വിപണികൾ, പെരുന്നാൾ ആഘോഷങ്ങൾ, പൊതു ഇടങ്ങളിലെ ഒത്തുചേരൽ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |