കാബൂൾ : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഫ്ഗാനിസ്ഥാനിൽ 37 മരണം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
ശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. തോരാതെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത പല പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
പടിഞ്ഞാറേ പ്രവിശ്യയായ ഹേറാത്തിൽ മാത്രം 24 പേർ മരിച്ചു. ഘോർ പ്രവിശ്യയിൽ കുട്ടികൾ ഉൾപ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകൾ ഭാഗികമായി തകരുകയും ആയിരത്തോളം പേരെ മാറ്റിപാർപ്പിക്കുകയും ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.
രക്ഷാ പ്രവർത്തനം ഊർജ്ജിതമായി നടത്തുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ നദി കരകവിഞ്ഞൊഴുകുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാൻ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |