ഡർബൻ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡർബനിലേക്ക് പോയ കപ്പലിലെ ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ കപ്പലിലെ ചീഫ് എൻജീനിയറുടെ മരണം കോവിഡ് ബാധിച്ചല്ലെന്ന് അധികൃതർ വ്യക്തമാക്കി.
കപ്പൽ ഡർബനിലെത്തിയുടൻ മുഴുവൻ ജീവനക്കാരേയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ ഐസോലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കപ്പലിലെ ചരക്കിറക്കാനെത്തിയ 200ഓളം പേർ കൊവിഡ് ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിൽ കപ്പലിലേക്ക് ആരെയും പ്രവശേിപ്പിക്കുന്നില്ല.
കൊവിഡിന്റെ ഇന്ത്യൻ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമായതോടെ വിശദീകരണവുമായി ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി രംഗത്തെത്തി. എന്നാൽ, മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് നേരിട്ട് വിമാനങ്ങളില്ലാത്തതിനാൽ പരിഭ്രാന്തി വേണ്ടെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |