വാഷിംഗ്ടൺ: കൊവിഡിനെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ.ദ അൺനാചുറൽ ഒഫ് സാർസ് ആൻഡ് ന്യൂ സ്പീഷിസ് ഒഫ് മാൻ-മെയ്ഡ് വൈറസസ് അസ് ജനറ്റിക് ബയോവെപ്പൻസ് (The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons) എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേർന്നാണ് പ്രബന്ധം തയ്യാറാക്കിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് പ്രബന്ധം ചോർത്തിയത്.
ഇത് കൂടാതെ, ചൈനീസ് സർക്കാർ ലബോറട്ടറിയിൽ രൂപപ്പെടുത്തിയതാണ് കൊറോണ വൈറസെന്ന് ആരോപിച്ച് ചൈനീസ് നേത്രരോഗ വിദഗ്ദ്ധനും വൈറോളജിസ്റ്റുമായ ലി-മെംഗ് യാൻ ഈ പ്രബന്ധം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.
2015ൽ ചൈനയിലെ മുൻ നിര സൈനിക ശാസ്ത്രജ്ഞർ കൊറോണ വൈറസിനെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നെന്നാണ് രേഖകളിൽ പറയുന്നത്.കൊറോണ വൈറസിനെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടും. പിന്നീടത് ആയുധമായി ഉപയോഗിക്കാനും മുമ്പൊരിക്കലും കാണാത്ത വിധത്തിൽ അഴിച്ചുവിടാനും കഴിയും - പ്രബന്ധത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |