ബ്രസീലിയ: കൊവിഡ് പ്രതിസന്ധിയിൽ ചൈനയെ പരോക്ഷമായി വിമർശിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ. ഇതൊരു ജൈവ യുദ്ധമാണ്. ലാബിൽ സൃഷ്ടിച്ചെടുത്ത വൈറസാണ് ലോകത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ബൊൾസൊനാരോ പറഞ്ഞത്. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൊവിഡിന് പിന്നിൽ ചൈനയാണെന്ന് ആരോപിച്ചിരുന്നു.ഇതൊരു പുതിയ വൈറസാണ്, ഇത് ലബോറട്ടറിയിൽ സൃഷ്ടിച്ചതാണോ അതോ ചില മൃഗങ്ങളുടെ മാംസം ഭക്ഷിച്ചതുകൊണ്ടാണോ വന്നതെന്നും ആർക്കും അറിയില്ലെന്നും ബ്രസീലിയയിലെ പ്ലാനാൾട്ടോ പാലസിൽ നടത്തിയ പ്രസംഗത്തിൽ ബൊൾസോനാരോ വ്യക്തമാക്കി.
പക്ഷേ, രാസ, ജൈവ, റേഡിയോളജിക്കൽ യുദ്ധങ്ങളെക്കുറിച്ച് സൈന്യത്തിന് എല്ലാം അറിയാം. ഇതിനെതിരെ ലോകത്തിന് യുദ്ധം ചെയ്യാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ട്. കൊവിഡ് കാലത്ത് ഏത് രാജ്യത്തിന്റെ ജി.ഡി.പിയാണ് ഏറ്റവും കൂടുതൽ വളർന്നത്?.
കഴിഞ്ഞ വർഷം വളർച്ച കൈവരിച്ച ഏക ജി -20 സമ്പദ്വ്യവസ്ഥയായ ചൈനയെ ആണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷത്തെ ചൈനയുടെ ജി.ഡി.പി 2.3 ശതമാനം വർദ്ധിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
@ ഉലയുമോ ചൈന - ബ്രസീൽ ബന്ധം
ചൈന ബ്രസീലിന്റ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ ബൊൾസൊനാരോയുടെ പ്രതികരണങ്ങൾ നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ബൊൾസോനാരോയുടെ ആരോപണം ചൈന–ബ്രസീൽ ബന്ധത്തെ കാര്യമായി ബാധിക്കാനും സാദ്ധ്യതയുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനവങ്ങളെ ബൊൾസൊനാരോ നിശ്ശിതമായി വിമർശിച്ചിരുന്നു. രാജ്യത്തെ നിയന്ത്രണങ്ങളെച്ചൊല്ലിഗവർണർമാരുമായി വരെ അദ്ദേഹം വാക്പോര് നടത്തിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |