വാഷിംഗ്ടൺ: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് റദ്ദാക്കില്ലെന്നറിയിച്ച് കമ്പനി. 15നുള്ളിൽ സ്വകാര്യത നയം അംഗീകരിക്കണമെന്ന അറിയിപ്പും എടുത്തുകളഞ്ഞു.
ഫെബ്രുവരിയോടെ പുതിയ നയം നടപ്പിൽ വരുത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
വാട്സ്ആപ്പ് നയത്തിനെതിരെ വൻ വിമർശനമാണ് വാ ഉയർന്നത്.
സ്വകാര്യത, ഡാറ്റയുടെ സംരക്ഷണം തുടങ്ങി ഗൗരവമായ ചർച്ചകൾക്കും പുതിയ നയം വഴിവച്ചിരുന്നു. തുടർന്നാണ് മേയ് 15 വരെ വാട്സ്ആപ്പ് സമയം നീട്ടി നൽകിയത്.
എന്നാൽ ഇപ്പോൾ തങ്ങളുടെ നിലപാടിൽ നിന്നും വാട്സ്ആപ്പ് പിന്മാറിയിരിക്കുകയാണ്. നിരവധി പേർ അംഗീകരിച്ചെങ്കിലും നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ റദ്ദ് ചെയ്യില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.
സ്വകാര്യത നയത്തിൽ നിന്നും വാട്സ്ആപ്പ് പിന്മാറിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |