ജനീവ: കോവിഡിന്റെ രണ്ടാം തരംഗം ലോക രാജ്യങ്ങൾക്കിടയിൽ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ കാണപ്പെടുന്ന വാക്സിൻ അസമത്വത്തിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിൻ ലഭിച്ചിട്ടില്ലെന്നും ആഗോള വാക്സിനേഷന്റെ 83 ശതമാനവും നേടിയത് സമ്പന്ന രാജ്യങ്ങളാണെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.
അതേസമയം ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ദരിദ്രരാജ്യങ്ങൾക്ക് ആകെ വാക്സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി തുടരുകയും കടുത്ത വാക്സിൻ ക്ഷാമം നേരിടുകയും ചെയ്യുമ്പോഴാണ് ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.
വൈറസ് വഭേദങ്ങളേയും അതിനെ തുടർന്നുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളേയും നേരിടാൻ പൊതുജനാരോഗ്യം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തു.
അതേസമയം കൊവിഡ് ഇന്ത്യൻ വൈറസ് വകഭേദമായ B.1.617 ആഗോള ആശങ്ക ഉയർത്തുന്ന വകഭേദം'എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനഅറിയിച്ചു.
അസ്ട്രാ സെനക വാക്സിൻ കൊവിഡ് രോഗികളിൽ മരണ സാദ്ധ്യത 80% കുറയ്ക്കും
ലണ്ടൻ: അസ്ട്രസെനക വാക്സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പുതിയ പഠനറിപ്പോർട്ട്. ഫൈസർ ബയോഎൻടെക് വാക്സിന്റെ ആദ്യഡോസ് വാക്സിൻ 80 ശതമാനം സംരക്ഷണം നൽകുമെന്നും രണ്ടാമത്തെ ഡോസ് കൂടി എടുക്കുതോടെ അത് 97 ശതമാനമായി വർധിക്കുമെന്നും പുതിയ പഠനം സൂചിപ്പിക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് തിങ്കളാഴ്ചയാണ്പതിയപഠനഫലത്തെപ്പറ്റിയുള്ളറിപ്പോർട്ട്പുറത്തുവിട്ടത്.
അസ്ട്രസെനകയുടെ വാക്സിൻ മരണസാധ്യത കുറയ്ക്കാൻ സഹായിക്കുമോ എന്നതിനെ കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനമാണിത്.
കോവിഡ് ബാധയ്ക്ക് തൊട്ടു മുമ്പ് അസ്ട്രസെനക വാക്സിൻ ഡോസ് സ്വീകരിച്ചവരിൽ 55 ശതമാനത്തോളവും ഫൈസർ വാക്സിൻ ഡോസ് സ്വീകരിച്ചവരിൽ 44 ശതമാനവും മരണസാധ്യത കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കോവിഡ് പിടിപെടുന്നതിന് ഒരാഴ്ച മുമ്പ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്ക് അധിക വാക്സിൻ സംരക്ഷണം ലഭിച്ചതായും പഠനം കണ്ടെത്തി.
ഫൈസർ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ കോവിഡ് ഗുരുതരമായി ചികിത്സ തേടേണ്ടി വരുന്നവരുടെഎണ്ണംതാരതമ്യേനകുറവാണെന്നുംപഠനഫലംതെളിയിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |