ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും നേരിടേണ്ടിവന്ന വംശീയതയും അവഗണനയും തുറന്ന് പറഞ്ഞ് രാജകുടുംബത്തെ ഞെട്ടിച്ച ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കലിന്റെയും അഭിമുഖം പുറത്തു വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായിഹാരി. മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാത്തതിനാൽ വർഷങ്ങൾക്ക് മുൻപ് തന്നെ കൊട്ടാരത്തിലെ ജീവിതംഉപേക്ഷിക്കാൻ ആലോചന നടത്തിയെന്ന് ദ ആംചെയർ എക്സ്‌പെർട്ട് പോഡ്കാസ്റ്റിൽ ഹാരി വ്യക്തമാക്കി. ഇതോടെ കുടുംബത്തിലെ സ്വകാര്യ പ്രശ്നങ്ങൾ മേഗനും ഹാരിയും ലോകത്തോട് വെട്ടിത്തുറന്നു പറയാൻ തന്നെ തീരുമാനിച്ചെന്ന് വ്യക്തമായി.വർഷങ്ങൾക്ക് മുൻപ് തന്നെ കൊട്ടാരത്തിലെ ജീവിതം ഉപേക്ഷിക്കാൻ ആലോചന നടത്തിയെന്ന് ദ ആംചെയർ എക്സ്‌പെർട്ട് പോഡ്കാസ്റ്റിൽ ഹാരി വ്യക്തമാക്കി.
വിവാഹത്തിന് ശേഷം കുടുംബത്തിലെ ചില അംഗങ്ങളിൽ നിന്ന്മേഗന് വംശീയ പരാമർശങ്ങൾ നേരിടേണ്ടിവന്നതാണ് കൊട്ടാരത്തിൽ നിന്നും പുറത്ത് പോകാൻ തീരുമാനിച്ചതെന്ന് ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. ഗർഭിണിയായിരുന്നപ്പോൾ ജനിക്കുന്ന കുഞ്ഞ് കറുത്തതാകുമോ എന്ന ഭയം രാജകുടുംബത്തിൽ ശക്തമായിരുന്നു എന്ന് മേഗൻ വെളിപ്പെടുത്തിയിരുന്നു.കൊട്ടാരത്തിൽ നിന്നും ഹാരി മേഗൻ ദമ്പതികൾ പുറത്ത് പോയതോടെ രാജകുമാരൻ എന്ന പദവി മുഖേനെ ഹാരിക്ക് കൊട്ടാരത്തിൽ നിന്നും ലഭിക്കേണ്ട ഓഹരി നിലച്ചിരുന്നു.എന്നാൽ അമ്മ ഡയാന രാജകുമാരിയുടെസ്വത്തിന്റെ ഓഹരി ഹാരിയുടെ പേരിൽ എഴുതി വച്ചിരുന്നു.
കൊട്ടാരത്തിലെ കടുത്ത നിയന്ത്രണങ്ങളും അമിതമായ മാധ്യമ ശ്രദ്ധയ്ക്കും ഇരയായ അമ്മ ഡയാനയ്ക്ക് സംഭവിച്ചത് പോലെ തനിക്കും കുടുംബത്തിനും സംഭവിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായിഹാരിവെളിപ്പെടുത്തി.
കൊട്ടാരത്തിലെ ജീവിതം ഉപേക്ഷിച്ച് കാലിഫോർണിയയിലേക്ക് മാറാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഹാരി വ്യക്തമാക്കുന്നുണ്ട്. കാലിഫോർണിയയിലെ ജീവിതം മാനസിക സംഘർഷത്തിൽ അയവ് വരുത്താൻ സഹായിച്ചു. ഹാരി കൂട്ടിച്ചേർത്തു.
കടുത്ത നിയന്ത്രണങ്ങളുള്ള കൊട്ടാരത്തിലെ രാജകീയ ജീവിതം ഉപേക്ഷിക്കണമെന്ന ആലോചന വർഷങ്ങൾക്ക് മുൻപ് തന്നെ ശക്തമായിരുന്നു എന്ന് ഹാരി പറഞ്ഞു. മുഴുവൻ സമയങ്ങളിലും ക്യാമറകളുടെ നിരീക്ഷണത്തിലായിരുന്നു ജീവിതം. ഇതിനൊപ്പം മാധ്യമങ്ങളുടെ ശ്രദ്ധയും സമ്മർദ്ദമുണ്ടാക്കി. മൃഗശാലയിലെ ജീവികളുടെ അവസ്ഥ പോലെയായിരുന്നു കൊട്ടാരത്തിലെ ജീവിതമെന്നും ഹാരി തുറന്നടിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |