കാബൂൾ : അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീംപള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടന്ന സ്‌ഫോടനത്തിൽ ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പ്രാർത്ഥനയ്ക്കിടെ മസ്ജിദിന് നേരെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റംസാനോട് അനുബന്ധിച്ച് താലിബാൻ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ രാജ്യത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചായിരുന്നുആക്രമണം. സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് താലിബാൻ രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പൂർണമായി പിന്മാറുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് ഭീകരാക്രമണങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |