കാബൂൾ: അഫ്ഗാനിസ്ഥാനിലെ അസ്ര ജില്ലയിലെ കിഴക്കൻ ലോഗർ പ്രവിശ്യയിൽ അഫ്ഗാൻസേന താലിബാൻ ഭീകര കേന്ദ്രത്തിനു ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടു.
മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ തിങ്കളാഴ്ച രാത്രിയാണ്ആക്രമണം നടത്തിയത്. ആക്രമണത്തിൽ സായുധരായ 12 ഭീകരർ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മൂന്ന് ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ ആന്റി എയർക്രാഫ്റ്റ്ഗൺ, സ്‌ഫോടകവസ്തുക്കൾ ഉൾപ്പെടെ വൻ ആയുധശേഖരവും സൈന്യം നശിപ്പിച്ചു. മെയ് ഒന്നിന് യു.എസ് സേന പ്രവിശ്യയിൽ നിന്നും പൂർണമായും പിന്മാറിയതോടെയാണ് താലിബാൻ ഇവിടെ പിടിമുറുക്കിയത്. ലോഗർ പ്രവിശ്യയുടെ ചില മേഖലകളിൽ താലിബാൻ ഭീകരർ സജീവമാണ്.
യു.എസ് നേതൃത്വം നൽകുന്ന സഖ്യസേന മെയ് ഒന്നിന് അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ രാജ്യത്ത് താലിബാൻ ഭീകരാക്രമണങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോഗർ പ്രവിശ്യ താലിബാന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |