വാഷിംഗ്ടൺ: ഹോളിവുഡ് നടൻ ഡാനി മാസ്റ്റേഴ്സെതിരെ ബലാത്സംഗ ആരോപണവുമായി യുവതി. താൻ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് ക്രൂരതക്കിരയാക്കിയതെന്ന് യുവതി കോടതിയിൽ മൊഴി നൽകി. മൂന്ന് സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മാസ്റ്റേഴ്സനെ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. 18 വർഷം മുമ്പ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിവരിച്ച് യുവതി പൊട്ടിക്കരഞ്ഞു.
ചർച്ച് ഒഫ് സയന്റോളജിയിൽ അംഗങ്ങളായിരുന്നു യുവതിയും മാസ്റ്റേഴ്സനും. 2003 ഏപ്രിൽ 25 ന് രാത്രി യുവതി മാസ്റ്റേഴ്സന്റെ വീട്ടിലെത്തി. വോഡ്ക കലർത്തിയ പാനീയം മാസ്റ്റേഴ്സൻ ഇവർക്ക്
യുവതി ഛർദ്ദിച്ചപ്പോൾ മാസ്റ്റേഴ്സൻ കുളിമുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് ബോധം നഷ്ടമായി.ബോധം വീണ്ടെടുക്കുമ്പോൾ അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിരോധിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി - യുവതി പറഞ്ഞു.
ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്‌ളിക്‌സിന്റെ ദി റാഞ്ച് തുടങ്ങിയ ടിവി സീരിസുകളിൽ പ്രധാന കഥാപാത്രങ്ങളെ മാസ്റ്റേഴ്‌സൻ അവതരിപ്പിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്നതോടെ നെറ്റ്ഫ്‌ളിക്സ് മാസ്റ്റേഴ്‌സനെ സീരിസിൽ നിന്ന് ഒഴിവാക്കി.
@ 2001 ജനുവരി മുതൽ ഡിസംബർ വരെ 23 വയസുള്ള യുവതിയെയും 2003 ഏപ്രിലിൽ 28 വയസുകാരിയെയും 2003 ഒക്ടോബറിൽ മറ്റൊരു യുവതിയെയും നടൻ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കുറ്റം തെളിഞ്ഞാൽ പരമാവധി 45 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അതേസമയം, നടൻ നിരപരാധിയാണെന്നും കുറ്റവിമുക്തനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |