വാഷിംഗ്ടൺ: അമേരിക്കയിലെ നോർത്ത് കരോലിനയിൽ ബലാത്സംഗ - കൊലപാതക കുറ്റങ്ങൾ ചുമത്തി സഹോദരങ്ങളായ രണ്ടുപേരെ ജയിലിലടച്ചത് 31 വർഷം. ഒടുവിൽ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 75 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകി ഇരുവരെയും മോചിപ്പിച്ചു.
ലിയോൺ ബ്രൗണിനും അർദ്ധ സഹോദരനായ ഹെൻട്രി മക്കല്ലത്തിനുമാണ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. 11 വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 1983ലാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരെയും വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. തങ്ങൾ നിരപരാധികളാണെന്ന് ഇരുവരും വാദിച്ചെങ്കിലും തെളിവുകൾ ഇവർക്കെതിരായിരുന്നു.
2014 ലാണ് ഇരുവരെയും മോചിപ്പിച്ചത്. കൊല നടന്ന സ്ഥലത്തു നിന്ന് ലഭിച്ച സിഗററ്റ് കുറ്റി ഉപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പ്രതി മറ്റൊരാളാണെന്ന് തെളിയുകയായിരുന്നു.
തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് 75 ദശലക്ഷം ഡോളർ ഇരുവർക്കും നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചത്.
അമേരിക്കയിൽ 1989ന് ശേഷം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞ 2700 ഓളം പേരെയാണ് മോചിപ്പിച്ചത്. ഇതിൽ കുറച്ച് പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |