സിഡ്നി: എലി ശല്യത്താൽ വലയുകയാണ് ആസ്ട്രേലിയ. ശല്യം രൂക്ഷമായതോടെ എലികൾക്ക് വിഷം നൽകാൻ ന്യൂ സൗത്ത് വെയിൽസ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
മാസങ്ങളായി രാജ്യത്തെ വിളകൾ നശിപ്പിച്ചു കൊണ്ടിരുക്കുകയാണ് എലികൾ. തെക്കൻ വിക്ടോറിയ അതിർത്തി മുതൽ കിഴക്കൻ ആസ്ട്രേലിയ വരെയുള്ള പ്രദേശങ്ങളിൽ എലി ശല്യം രൂക്ഷമാണ്. ശൈത്യകാലം അടുത്തതോടെ, ഭക്ഷണം തേടി എലികൾ വീടുകളിലും കടന്നുകൂടിയിരിക്കുകയാണ്.
ചത്ത എലികളെയും അവയുടെ വിസർജ്യങ്ങളും എടുത്തുമാറ്റാൻ വീട്ടിൽ ആളുകളെ ജോലി
ക്ക് നിറുത്തുകയാണ് ആസ്ട്രേലിയക്കാർ. എലിശല്യം മൂലം പകർച്ച വ്യാധികളും വ്യാപകമാണ്.
ആസ്ട്രേലിയയിലെ എലിശല്യം വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ ഇതിനോടകം പുറത്തുവന്നിരുന്നു. എലികൾ ധാന്യപ്പുരകളിലും ഫാക്ടറികളിലും ഓടിനക്കുന്നതും വീഡിയോയിൽ കാണാം. എലികളെ കൊന്നൊടുക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതേസമയം,, എലികൾ വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട കർഷകർക്കായി സർക്കാർ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.
കാനോവിദ്രയിലെ ഒരു വീട്ടിൽ നിന്ന് നാലു ദിവസമെടുത്താണ് ചത്ത എലികളെയും നീക്കം ചെയ്തത്. വീടുകളുടെ അടുക്കളയിലും കുട്ടികളുടെ മുറികളിലും കിടക്കകളിൽ പോലും എലി വിസർജ്യമാണ് -ഹോഡ്ജെ, ശുചീകരണ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |