ധാക്ക: 10 വർഷമായി തുടരുന്ന ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്. നടപടിയെ സ്വാഗതം ചെയ്ത ഇസ്രയേൽ തങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തു.
ഇസ്രയേൽ ഒഴികെ എല്ലാ രാജ്യങ്ങളിലേക്കും സാധുതയുള്ള പാസ്പോർട്ട് എന്ന ഉപാധി പാസ്പോർട്ടുകളിൽ നിന്നു നീക്കുമെന്നും ലോകമെമ്പാടും സാധുതയുള്ളത് എന്ന് മാറ്റുമെന്നും ബംഗ്ലാദേശ് അധികൃതർ അറിയിച്ചു. പാസ്പോർട്ടുകൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ പറഞ്ഞു.
ബംഗ്ലാദേശിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹൻ ട്വീറ്റ് ചെയ്തു. പാലസ്തീൻ വിഷയത്തിൽ ഇസ്രയേലിന്റെ നയം ബംഗ്ലാദേശിന് സ്വീകാര്യമല്ല.
യാത്രാവിലക്ക് മാറ്റിയെങ്കിലും ഇസ്രയേലിനോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഖാൻ കമാൽ അറിയിച്ചു. യു.എ.ഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി ഇസ്രയേൽ അടുത്തിടെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |