SignIn
Kerala Kaumudi Online
Thursday, 25 April 2024 3.55 AM IST

ഫ്ലോയ്ഡ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം, അമേരിക്ക പഠിച്ചതെന്ത്?

george-floyd

വാഷിംഗ്ടൺ: ഇക്കഴിഞ്ഞ 25നായിരുന്നുഅമേരിക്കയിൽ വർണവെറിയ്ക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ഒന്നാം ചരമവാർഷികം. ഫ്ളോയ്ഡിന്റെ മരണം ആഗോള തലത്തിൽ വലിയ ചർച്ചകൾക്കും ബ്ലാക്ക് ലൈവ്‌സ് മാറ്റർ എന്ന പേരിൽ വലിയ പ്രക്ഷോഭങ്ങൾക്കും വഴിവച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തുടർച്ചയ്ക്ക് വരെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭം തടസ്സം സൃഷ്ടിച്ചെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, ഫ്ലോയ്ഡിന്റെ ഒന്നാം ചരമ വാർഷികത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ഫ്ലോയ്ഡിന്റെ കുടുംബം വൈറ്റ്ഹൗസിൽ എത്തിയിരുന്നു. ജോർജ് ഫ്ളോയിഡ് ജസ്റ്റിസ് ഇൻ പൊലീസിംഗ് ആക്റ്റ് എന്നറിയപ്പെടുന്ന ഒരു പരിഷ്‌കരണ ബിൽ പാസാക്കാൻ ഫ്ലോയ്ഡ് കുടുംബം ബൈഡനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.പുതിയ ഭരണകൂടം ഫ്ളോയിഡിനും വർണവെറിക്ക് ഇരയാക്കപ്പെടുന്ന മനുഷ്യർക്കും ഒപ്പമാണെന്നുള്ള സന്ദേശം പകരാൻ ഇതുകൊണ്ട് ബൈഡന് കഴിഞ്ഞിട്ടുണ്ട്.

ഫ്ളോയ്ഡിന്റെ മരണവും അതിന് ശേഷമുള്ള ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭവും പിന്നീട് വന്ന ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരും അമേരിക്കന്‍ ജനതയുടെ മനസ്സിലെ വര്‍ണവെറിയുടെ കാര്യത്തല്‍ പുതിയൊരു മാറ്റത്തിന് ചിന്തിപ്പിച്ചിട്ടുണ്ട്.അതേസമയം, കറുത്ത വർഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുന്നത് വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.

@ വ്യാജ രേഖകളുപയോഗിച്ചു എന്ന് ആരോപിച്ച് ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ അഞ്ചുമിനിറ്റോളം ഡെറക് ഷോവൻ എന്ന ക്രൂരനായ പൊലീസുകാരൻ കാൽമുട്ടമർത്തി.നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം മുട്ടുന്നു, എന്ന ഫ്ലോയ്ഡിന്റെ നിലവിളി ലോകമെങ്ങും മുഴങ്ങി കേട്ടു.

പിന്നീട്, ഷോവനേയും മറ്റ് മൂന്ന് പൊലീസുകാരെയും സേനയിൽ നിന്ന് പുറത്താക്കി. തുടർന്ന് കഴിഞ്ഞ മാസം കോടതി ഷോവൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GEORGE FLOYD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.