കൊളംബോ: കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപിടിത്തമുണ്ടായ ചരക്ക് കപ്പലിൽ നിന്ന് വൻതോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തളളപ്പെടുന്നതിനാൽ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയിലെ പരിസ്ഥി സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്.
ഗുജറാത്തിൽ നിന്ന് കൊളംബോയിലേക്ക് ചരക്കുമായിവരികയായിരുന്ന എംവി എക്സ് പ്രസ് പേൾ എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. 325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിൽ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ നൈട്രിക് ആസിഡുമുണ്ട്. മെയ് 20ന് കൊളംബോ തീരത്തെത്തിയ കപ്പലിൽ , തീരത്ത് നിന്ന് 9.5 നോട്ടിക് മൈൽ അകലെ വെച്ചാണ് ആദ്യമായി തീപിടിത്തമുണ്ടായത്. അതേസമയം ശ്രീലങ്കൻ തുറമുഖ അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ മേയ് 25 ന് വീണ്ടും തീപിടിത്തമുണ്ടാവുകയായിരുന്നു. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 25 കപ്പൽ ജീവനക്കാരെ കപ്പലിൽ നിന്നും രക്ഷിച്ചിരുന്നു.
തുടർന്ന് കപ്പലിൽ നിന്ന് വലിയ തോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളാൻ തുടങ്ങി. മഴക്കാലത്ത് ഇത്രയും കൂടിയ അളവിൽ നൈട്രജൻ ഡയോക്‌സൈഡ് വാതകം പുറന്തള്ളുന്നത് ആസിഡ് മഴയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് മറൈൻ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റി ചെയർ പേഴ്സൺ ധർശനി ലഹന്ദപുര പറഞ്ഞു. ഇതേ തുടർന്ന്
തീരദേശ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മഴകൊളളരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഇത് മൂലമുണ്ടായ മലിനീകരണം പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിവച്ചേക്കുമെന്ന ആശങ്കയുമുണ്ട്. അതിനാൽ കഴിയാവുന്നത്ര വേഗത്തിൽ ബീച്ച് ശുചീകരണം നടപ്പിലാക്കാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
കപ്പലിന് സമീപത്തെ തീ കെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പലുകളും ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുടെ രണ്ടു തഗ് ബോട്ടുകളും ശ്രീലങ്കൻ നാവികസേനയും ചേർന്നാണ് സാഹചര്യം കൈകാര്യം ചെയ്യുന്നത്.
എണ്ണ ചോർച്ച ഉണ്ടായതിന്റെ ലക്ഷണങ്ങൾകണ്ടെത്താനായിട്ടില്ലെന്ന്അധികൃതർഅറിയിച്ചു.
അഗ്നിശമന ദൗത്യത്തിൽ ശ്രീലങ്കൻ നാവികസേനയെ സഹായിക്കുന്നതിനായി തഗ് വാട്ടർ ലില്ലി, ഐസിജി വൈഭവ്, ഐസിജി ഡോർണിയർ, എന്നിവയെ ഇന്ത്യ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ ദൗത്യത്തിൽ പങ്കെടുക്കാനായിഇന്ത്യയുടെ സമുദ്രപ്രഹാരി കപ്പലും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |