വാഷിംഗ്ടൺ: കൊവിഡിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ എന്നും ഇതിനായി ഷീ ജിൻ പിംഗിന്റെ നേതൃത്വത്തിലുളള ചൈനീസ് സർക്കാർ സഹകരിക്കണമെന്നും അമേരിക്കൻ ആരോഗ്യ വിദഗ്ദ്ധർ. ഭാവിയിൽ മഹാമാരികൾ ലോകത്തിന് ഭീഷണിയാകുന്നത് തടയാനായാണിത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്നതിനെക്കുറിച്ചുള്ള
പൂർണമായ വിവരം ലഭിക്കാതിരിക്കുന്നത് ലോകത്ത് വീണ്ടും മഹാമാരികൾ ഉണ്ടാകാൻ ഇടയാക്കുമെന്ന് ടെക്‌സാസ് ചിൽഡ്രൻ ഹോസ്പിറ്റൽ സെന്റർ ഫോർ വാക്‌സിൻ ഡെവലപ്‌മെന്റ് ഡയറക്ടർ പീറ്റർ ഹോറ്റെസ് പറഞ്ഞു. പ്രഭവകേന്ദ്രത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ കൊവിഡ്-26ഉം കൊവിഡ്-32ഉം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈനയിൽ ദീർഘകാല പഠനം നടത്താനും മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തസാംപിളുകൾ ശേഖരിക്കാനും ഗവേഷകർക്ക് അനുമതി നൽകണം. ഇത് നടപ്പിലാക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തണം. പകർച്ചവ്യാധി വിദഗ്ദ്ധർ, വൈറോളജിസ്റ്റുകൾ,ഗവേഷകർ, ഹുബെയ് പ്രവിശ്യയിലെ ബാറ്റ് ഇക്കോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന സംഘം ആറു മാസം മുതൽ ഒരു വര്‍ഷം വരെ പഠനം നടത്തണമെന്നും ഹോറ്റെസ് പറഞ്ഞു.
ചൈനയിലെ വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.
കൊവിഡ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് പുറത്ത് വന്നതാണെന്നതിന് തെളിവുകൾ വർദ്ധിച്ചു
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മുൻ കമ്മിഷണർ
സ്‌കോട്ട് ഗോട്ട്‌ലൈബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |