ജനീവ:ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഡെൽറ്റയുടെ ഒരു വകഭേദമായ B.1.617 മാത്രമാണ് ആശങ്ക ഉയർത്തുന്നതെന്ന് ലോകാരോഗ്യസംഘടന. മറ്റു രണ്ടു വകഭേദങ്ങളും അപകടം സൃഷ്ടിക്കുന്നവയല്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്.
ഇന്ത്യയിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച ഒരു ട്രിപ്പിൾ മ്യൂട്ടന്റ് വകഭേദമായാണ് കണക്കാക്കിയത്. ഈ വകഭേദം മുഴുവനായും ആശങ്കാജനകമാണെന്നാണ് ഡബ്ല്യിയു.എച്ച്.ഒ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ B.1.617.2 മാത്രമാണ് അതിഭീകരമെന്നാണ് വിലയിരുത്തുന്നത്.
മൂന്ന് വകഭേദങ്ങളിൽ B.1.617.2നാണ് കൂടുതൽ വ്യാപനശേഷി. അതിനാൽ മറ്റു രണ്ടെണ്ണത്തിൽ നിന്നും വ്യത്യസ്തമായി ഇത് കൂടുതൽ അപകടകാരിയാകുമെന്നാണ് ഡബ്ല്യിയു.എച്ച്.ഒ പറയുന്നത്. ഇവ വാക്സിനെ മറികടന്നേക്കുമെന്നും ഡബ്ല്യിയു.എച്ച്.ഒ വിലയിരുത്തുന്നു. മുഖ്യ പരിഗണന നൽകി ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കഴിഞ്ഞദിവസം വിയറ്റ്‌നാമിൽ കണ്ടെത്തിയ വകഭേദം ഡെല്‍റ്റയുടെ വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വൈറസിന്റെയും ബ്രിട്ടനിൽ കണ്ടെത്തിയ ആൽഫ വൈറസിന്റെയും വകഭേദമാണിതെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.
@ സിനോവാകിന് അടിയന്തരാനുമതി
ചൈനീസ് വാക്സിനായ സിനോവാകിന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഇതിലൂടെ ആഗോള വിപണിയിലെ വാക്സിൻ ക്ഷാമം ഒരു പരിധി വരെ തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.നേരത്തെ ചൈനയുടെ സിനോഫാമിനും ഡബ്ലിയു.എച്ച്.ഒ അംഗീകാരം നൽകിയിരുന്നു. ചൈനയ്ക്ക് പുറമെ ചിലി, മെക്സിക്കോ, ബ്രസീൽ, ഇന്തൊനേഷ്യ, തായ്ലൻഡ്, തുർക്കി എന്നീ രാജ്യങ്ങൾ സിനോവാക് ഉപയോഗിക്കുന്നുണ്ട്. മേയ് വരെ 60 കോടി വാക്സിൻ ചൈനയിലും വിവിധ രാജ്യങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ട്.സുരക്ഷയിലും നിർമ്മാണത്തിലും ഫലപ്രാപ്തിയിലും സിനോവാക് രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഡബ്ലിയു.എച്ച്.ഒ അറിയിച്ചു. @18 വയസ്സിന് മുകളിലുള്ളവർക്ക് സിനോവാക് ഉപയോഗിക്കാം
@രണ്ട് - എട്ട് ഡിഗ്രി സെൽഷ്യസിൽ റഫ്രിജറേറ്ററുകളിൽ സിനോവാക് സൂക്ഷിക്കാം.
@ മറ്റുള്ള വാക്സിനുകൾ കൂടുതൽ തണുപ്പിൽ സൂക്ഷിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |