ജെറുസലേം: ഫൈസർ വാക്‌സിൻ സ്വീകരിച്ച യുവാക്കളിൽ ചിലർക്ക് ഹൃദയപേശികളിലുണ്ടാകുന്ന വീക്കം (മയോകാര്‍ഡൈറ്റിസ്) റിപ്പോർട്ട് ചെയ്തതായി ഇസ്രയേൽ ആരോഗ്യമന്ത്രാലയം.
ഇസ്രയേലിൽ 2020 ഡിസംബറിനും 2021 മേയ്ക്കും ഇടയിൽ ഇത്തരത്തിൽ 275 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. വാക്‌സിൻ സ്വീകരിച്ച 50 ലക്ഷം പേരിൽ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും മയോകാര്‍ഡൈറ്റിസ് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികൾ നാലുദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചെലവഴിച്ചിട്ടില്ലെന്നും മൂന്ന് വിദഗ്ദ്ധ സമിതികൾ നടത്തിയ പഠനത്തിൽ പറയുന്നു.
16 മുതൽ 30 വയസ്സുവരെ പ്രായമുളളവരിൽ മയോകാര്‍ഡൈറ്റിസ് റിപ്പോർട്ട് ചെയ്യുന്നതും ഫൈസറിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ പറയുന്നു. 16-19 നും ഇടയിൽ പ്രായമുളളവരിലാണ് കൂടുതലായി ഇതുകണ്ടുവരുന്നത്.
പഠനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിന് വാക്‌സിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസര്‍ അറിയിച്ചു. പ്രതികൂല സംഭവങ്ങൾ സമഗ്രമായി അവലോകനം ചെയ്യും ഇസ്രയേൽ മന്ത്രാലയത്തിന്റെ വാക്‌സിൻ സുരക്ഷാവകുപ്പുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ, സാധാരണ റിപ്പോർട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതലായി വാക്‌സിനെടുത്തവരിൽ മാത്രം മയോകാർഡൈറ്റിസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഫൈസർ അറിയിച്ചു.
മയോകാർഡൈറ്റിസും എം.ആർ.എൻ.എ വാക്‌സിനുമായി ബന്ധമുണ്ടാകാനുളള സാദ്ധ്യതയെക്കുറിച്ച് പഠനം നടത്തണമെന്ന് യു.എസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഉപദേശസംഘം കഴിഞ്ഞമാസം ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |